2011 ഫെബ്രുവരി 19, ശനിയാഴ്‌ച

അപൂപ്പന്‍ താടി


കോരിച്ചൊരിയുന്ന മഴയത്തു
കുട കീഴില്‍ അണച്ച്
നിര്‍ത്തിയ വാത്സല്യം...
കൈകുമ്പിളില്‍ വച്ച് തന്ന
മിഠായിയുടെ മധുരം
നുണയവേ,
വര്‍ണക്കൂട്ടില്‍ തെളിഞ്ഞ
കുഞ്ഞു കണ്ണിന്‍ കൌതുകം....
വിറയാര്‍ന്ന ചുണ്ടില്‍ പനിയുടെ
തീചൂടറിഞ്ഞ നാളില്‍
നെറ്റിയില്‍ അമര്‍ന്ന
നനുത്ത സ്പര്‍ശവും,
മെഴുകു തിരി പൊള്ളിച്ച ഉള്ളം
കൈയില്‍ കണ്ണീര്‍ മുത്തുകള്‍
വീണ നോവിന്റെ സാന്ത്വനവും,
പറത്തിയകറ്റിയ കാറ്റിന്‍റെ
ജയത്തോട് തോറ്റു മടങ്ങിയ
പാവം അപൂപ്പന്‍ താടി!

5 അഭിപ്രായങ്ങൾ:

  1. "പറത്തിയകറ്റിയ കാറ്റിന്‍റെ
    ജയത്തോട് തോറ്റു മടങ്ങിയ
    പാവം അപൂപ്പന്‍ താടി!"
    വരികളിലും വരികള്‍ക്കിടയിലും നിറഞ്ഞു നിലക്കുന്ന "ഫിലോസഫി‌" അര്‍ത്ഥപൂര്‍ണ്ണവും ഹൃദ്യവുമായ ഒരു വായനാനുഭവം നല്‍കുന്നുണ്ട്. കവിത ചിന്തയെ ഉണര്‍ത്തുന്നു, മനസ്സിനെ മഥിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  2. ബോറടിപ്പിക്കാത്ത കവിത

    മറുപടിഇല്ലാതാക്കൂ
  3. കൊള്ളാം മുബി നന്നായിട്ടുണ്ട്..!!

    മറുപടിഇല്ലാതാക്കൂ